കോഴിക്കോട് : ബി.ജെ.പിയുടെ ചില വക്താക്കൾ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ മതനിന്ദ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ആക്ഷേപകരമായ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പാർട്ടി നടപടിക്കുപുറമെ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകൾ ശക്തമായി തടയുകയും വേണം. എന്നാലേ, സാമുദായിക ധ്രുവീകരണവും മാനുഷിക മൂല്യങ്ങളുടെ നിരാകരണവും സൃഷ്ടിക്കുന്ന ഹീനമായ ശ്രമങ്ങളെ തടയാനാകൂ എന്നും അദ്ദേഹം പറഞ്ഞു . വിവരസാങ്കേതികവിദ്യയുടെ ആഗോള പരിസരത്താണ് നാം ജീവിക്കുന്നത്, ലോകമെങ്ങുമുള്ള ജനങ്ങൾക്കിടയിൽ നിമിഷങ്ങൾക്കുള്ളിൽ വിവരങ്ങളും വികാരങ്ങളും രൂപാന്തരപ്പെടുത്തുന്നു. ആക്ഷേപകരമായ രചനകളും പ്രസ്താവനകളും പ്രകടനങ്ങളും രാജ്യത്തെയും അതിന്റെ കെട്ടുറപ്പിനെയും സഹവർത്തിത്വത്തെയും നമ്മുടെ മഹത്തായ നേതാക്കൾ ഈ രാജ്യത്തിന് അടിത്തറയിട്ടതും പൗരന്മാരെന്ന നിലയിൽ പതിറ്റാണ്ടുകളായി നാം മുറുകെപ്പിടിച്ചതുമായ മതേതര മൂല്യങ്ങളെ നശിപ്പിക്കുന്നു. സാമുദായിക പ്രശ്നങ്ങൾ ബോധപൂർവം പ്രകോപിപ്പിക്കുന്ന വ്യക്തികളെ തടയിടാനും ഭാവിയിൽ അത്തരം പ്രവണതകൾ തടയാനും ജാതി മത ഭേദമന്യേ ജനങ്ങൾ മുന്നോട്ട് വരണം. കാന്തപുരം പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്ക്കും വിദ്യാഭ്യാസ യോഗ്യതകള്ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved