സൈതൂന യൂനിവേഴ്സിറ്റിയില്‍ പി എച്ച് ഡിക്ക് അവസരം നേടി ശമ്മാസ് നൂറാനി
ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ 'ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും' എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്....
ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ 'ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും' എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്....
മര്‍കസ് ഗാര്ഡന് : ലോകത്തെ ഏറ്റവും ആദ്യത്തെ സര്‍വകലാശാലയായ ടുണീഷ്യയിലെ സൈതൂന യൂനിവേഴ്സിറ്റിയില്‍ മുഹമ്മദ് ശമ്മാസ് നൂറാനി അസ്സഖാഫി നടമ്മല്പൊയിലിന് പി എച്ച് ഡിക്ക് അവസരം ലഭിച്ചു. ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ ‘ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും’ എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്.
നേരത്തെ സൈതൂന യൂനിവേഴ്സിറ്റിയില്‍ നിന്നു തന്നെ ‘ഹിന്ദുമതത്തിലെ ദൈവ സിദ്ധാന്തം: നിരൂപണവും വിശകലനവും’ എന്ന വിഷയത്തില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൈതൂനയില് നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം കൂടി ശമ്മാസ് നൂറാനി സ്വന്തമാക്കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത് നടമ്മല്പ്പൊയിലിലെ അബൂബക്കര്‍ ലത്വീഫി-ഹുസ്നുബാന് ദമ്പതികളുടെ മകനാണ്. ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ഇസ്ലാമിക് റിവീല്‍ഡ് നോളജില്‍ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി എ ഇക്കണോമിക്സ് ഡിഗ്രിയും നേടി. ശമ്മാസ് നൂറാനിയെ ജാമിഅ മദീനത്തുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved