സൈതൂന യൂനിവേഴ്സിറ്റിയില്‍ പി എച്ച് ഡിക്ക് അവസരം നേടി ശമ്മാസ് നൂറാനി
ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ 'ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും' എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്....
ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ 'ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും' എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്....
മര്‍കസ് ഗാര്ഡന് : ലോകത്തെ ഏറ്റവും ആദ്യത്തെ സര്‍വകലാശാലയായ ടുണീഷ്യയിലെ സൈതൂന യൂനിവേഴ്സിറ്റിയില്‍ മുഹമ്മദ് ശമ്മാസ് നൂറാനി അസ്സഖാഫി നടമ്മല്പൊയിലിന് പി എച്ച് ഡിക്ക് അവസരം ലഭിച്ചു. ഡിപാര്‍ട്ട്മെന്റ് ഓഫ് തിയോളജിക്ക് കീഴില്‍ ‘ഹിന്ദു ദൈവാവതാര വാദങ്ങള്‍: വായനയും വിശകലനവും’ എന്ന പ്രൊപ്പോസലാണ് ഹയര്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അംഗീകരിച്ചത്.
നേരത്തെ സൈതൂന യൂനിവേഴ്സിറ്റിയില്‍ നിന്നു തന്നെ ‘ഹിന്ദുമതത്തിലെ ദൈവ സിദ്ധാന്തം: നിരൂപണവും വിശകലനവും’ എന്ന വിഷയത്തില്‍ മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൈതൂനയില് നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം കൂടി ശമ്മാസ് നൂറാനി സ്വന്തമാക്കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത് നടമ്മല്പ്പൊയിലിലെ അബൂബക്കര്‍ ലത്വീഫി-ഹുസ്നുബാന് ദമ്പതികളുടെ മകനാണ്. ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ഇസ്ലാമിക് റിവീല്‍ഡ് നോളജില്‍ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി എ ഇക്കണോമിക്സ് ഡിഗ്രിയും നേടി. ശമ്മാസ് നൂറാനിയെ ജാമിഅ മദീനത്തുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
© Copyright 2024 Markaz Live, All Rights Reserved