"
കോഴിക്കോട്: വിശുദ്ധ റംസാന്റെ ഭാഗമായി റമസാൻ ഒന്ന് മുതൽ മുപ്പത് വരെ വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികൾ മർകസിൽ നടക്കും. ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മർകസിന്റെ വിവിധ സംരംഭങ്ങളിലൂടെ ഒന്നരക്കോടിയുടെ ഇഫ്ത്താറും 25 ലക്ഷം രൂപയുടെ കിറ്റ് വിതരണവും നടക്കും.
കഴിഞ്ഞ ദിവസം മർകസിൽ നടന്ന റമസാൻ മുന്നൊരുക്ക സമ്മേളനത്തിൽ ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പദ്ധതികൾ പ്രഖ്യാപിച്ചു. വ്രതകാലം മുസ്ലിംകളുടെ ആധ്യാത്മികതയെ വികസിപ്പിക്കുകയും എല്ലാ വിഭാഗം ജനങ്ങളോടും ആർദ്രമായി പെരുമാറാനുള്ള മതത്തിന്റെ യാഥാർത്ഥ ഉള്ളടക്കം ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകെയുള്ള മുസ്ലിംകൾ റമസാനിനെ സവിശേഷമായി വരവേൽക്കുന്നതും സൃഷ്ടാവ് കൽപ്പിച്ച പ്രകാരം ജീവിക്കുന്നതും ഇസ്ലാം മതവിശ്വാസികളിൽ ദൈവവിശ്വാസം എത്രമാത്രം ശക്തമാണ് എന്ന് ബോധ്യമാക്കുന്നു. വ്രതം കേവലം അന്നപാനീയങ്ങളെ വർജിക്കൽ മാത്രമല്ല്ല; സൃഷ്ടാവിനുള്ള വണക്കത്തിന്റെ പൂർണ്ണതയാണ്: അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: വിശുദ്ധ റമദാന്റെ ഭാഗമായി റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികള്‍ റൂഹെ ദമദാന് കാമ്പയ്നിന്റെ ഭാഗമായി മര്‍കസില്‍ നടക്കും. ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസിന്റെ വിവിധ സംരംഭങ്ങളിലൂടെ ഒന്നരക്കോടിയുടെ ഇഫ്ത്താറും 25 ലക്ഷം രൂപയുടെ റിലീഫ് കിറ്റ് വിതരണവും നടക്കും.
കഴിഞ്ഞ ദിവസം മര്‍കസില്‍ നടന്ന റമസാന്‍ മുന്നൊരുക്ക സമ്മേളനത്തില്‍ ഹജ്ജ് കമ്മറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി പദ്ധതികള്‍ പ്രഖ്യാപിച്ചു. വ്രതകാലം മുസ്ലിംകളുടെ ആധ്യാത്മികതയെ വികസിപ്പിക്കുകയും എല്ലാ വിഭാഗം ജനങ്ങളോടും ആര്‍ദ്രമായി പെരുമാറാനുള്ള മതത്തിന്റെ യാഥാര്‍ത്ഥ ഉള്ളടക്കം ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകെയുള്ള മുസ്ലിംകള് റമസാനിനെ സവിശേഷമായി വരവേല്‍ക്കുന്നതും സൃഷ്ടാവ് കല്‍പ്പിച്ച പ്രകാരം ജീവിക്കുന്നതും ഇസ്ലാം മതവിശ്വാസികളില്‍ ദൈവവിശ്വാസം എത്രമാത്രം ശക്തമാണ് എന്ന് ബോധ്യമാക്കുന്നു. വ്രതം കേവലം അന്നപാനീയങ്ങളെ വര്‍ജിക്കല്‍ മാത്രമല്ല, സൃഷ്ടാവിനുള്ള വണക്കത്തിന്റെ പൂര്‍ണ്ണതയാണ്: അദ്ദേഹം പറഞ്ഞു.
റമളാന്‍ രണ്ടു മുതല്‍ മര്‍കസ് കാമ്പസില്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ നോമ്പുതുറ ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പേര്‍ക്കുള്ള സൗകര്യമാണ് ഇതിനായി തയ്യാറാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാര്‍ത്ഥികളുടെ നോമ്പ് തുറയും മര്‍കസ് സജ്ജമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍, വിവിധ കാമ്പസ് ഹോസ്റ്റലുകളില്‍ പഠിക്കുന്നവര്‍ തുടങ്ങിയവര്‍ മര്‍കസില്‍ നടക്കുന്ന ഇഫ്താറിന്റെ ഭാഗമാവും. ഇന്ത്യയുടെ പലഭാഗങ്ങളിലും പാവങ്ങളും ദുര്‍ബലരുമായ മുസ്ലിംകള് അധിവസിക്കുന്ന ഇടങ്ങളിലും മര്‍കസ് ഇഫ്താര്‍ സൗകര്യവും ബോധവത്കരണാര്‍ത്ഥമുള്ള വിവിധ പദ്ധതികളും നടപ്പിലാക്കും.
റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ നടക്കുന്ന മര്‍കസ് ആത്മീയ സമ്മേളനം ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വേദിയായി മാറും. ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക റമളാന്‍ പ്രഭാഷണവും നടക്കും.
വിശുദ്ധ ഖുര്‍ആനിന്റെ പഠനവും പാരായണവുമായി ബന്ധപ്പെട്ടു വ്യത്യസ്ത പരിപാടികളും റമളാനില്‍ മര്‍കസില്‍ ഒരുക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പഠന ക്ലാസ്, ആത്മീയ പഠന ശിബിരം, ഹദീസ് പഠന ക്ളാസുകള്‍, വനിതാ ക്ലാസ് എന്നിവ മര്‍കസ് മസ്ജിദും ഓഡിറ്റോറിയവും വേദിയായി വിവിധ ദിവസങ്ങളില്‍ നടക്കും. റമസാന്‍ ഇരുപത്തിയൊന്നാം രാവില്‍ ഇഅതികാഫ് ജല്‍സയും 16ന് ബദര്‍ അനുസ്മരണ സമ്മേളനവും നടക്കും. മര്‍കസ് റംസാന് പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനായി ആയിരത്തൊന്നംഗ സ്വാഗത സംഘത്തെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രഖ്യാപന സംഗമത്തില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസൈന് സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, മുഹമ്മദ് മുസ്ലിയാര് ചിയ്യൂര്, ഉസ്മാന് മുസ്ലിയാര് മണ്ടാളില്‍, അബൂബക്കര്‍ സഖാഫി പന്നൂര്, അക്ബര്‍ ബാദുശ സഖാഫി, റഷീദ് സഖാഫി മങ്ങാട് പ്രസംഗിച്ചു.
റമളാൻ രണ്ടു മുതൽ മർകസ് കാമ്പസിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിപുലമായ നോമ്പുതുറ ഒരുക്കും. ആയിരത്തോളം പേർക്കുള്ള സൗകര്യമാണ് ഇതിനായി തയ്യാറാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാർത്ഥികളുടെ നോമ്പ് തുറയും മർകസ് സജ്ജമാക്കും. ഇതര സംസ്ഥാന തൊഴിലാളികൾ, വിവിധ കാമ്പസ് ഹോസ്റ്റലുകളിൽ പഠിക്കുന്നവർ തുടങ്ങിയവർക്കും മർകസിൽ നടക്കുന്ന ഇഫ്താറിൽ പങ്കെടുക്കാൻ അവസരമുണ്ടാകും . ഇന്ത്യയുടെ പലഭാഗങ്ങളിലും പാവങ്ങളും ദുർബലരുമായ മുസ്ലിംകൾ അധിവസിക്കുന്ന ഇടങ്ങളിലും മർകസ് ഇഫ്താർ സൗകര്യവും ബോധവത്കരണാർത്ഥമുള്ള വിവിധ പദ്ധതികളും നടപ്പിലാക്കും. റമളാൻ ഇരുപത്തിയഞ്ചാം രാവിൽ നടക്കുന്ന മർകസ് ആത്മീയ സമ്മേളനം ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള പതിനായിരങ്ങൾ പങ്കെടുക്കുന്ന വേദിയായി മാറും. ചടങ്ങിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും നടക്കും. വിശുദ്ധ ഖുർആനിന്റെ പഠനവും പാരായണവുമായി ബന്ധപ്പെട്ടു വ്യത്യസ്ത പരിപാടികളും റമളാനിൽ മർകസിൽ ഒരുക്കിയിട്ടുണ്ട്. ഖുർആൻ പഠന ക്ലാസ്, ആത്മീയ പഠന ശിബിരം, ഹദീസ് പഠന ക്ളാസുകൾ, വനിതാ ക്ലാസ് എന്നിവ മർകസ് മസ്ജിദും ഓഡിറ്റോറിയവും വേദിയായി വിവിധ ദിവസങ്ങളിൽ നടക്കും. റമസാൻ ഇരുപത്തിയൊന്നാം രാവിൽ ഇഅതികാഫ് ജൽസയും 16 ന് ബദർ അനുസ്മരണ സമ്മേളനവും നടക്കും. മർകസ് റംസാൻ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനായി ആയിരത്തൊന്നംഗ സ്വാഗത സംഘത്തെയും തെരഞ്ഞെടുത്തിട്ടുണ്ട്. പ്രഖ്യാപന സംഗമത്തിൽ മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ പ്രാർത്ഥന നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, മുഹമ്മദ് മുസ്ലിയാർ ചിയ്യൂർ, ഉസ്മാൻ മുസ്ലിയാർ മണ്ടാളിൽ, അബൂബക്കർ സഖാഫി പന്നൂർ, അക്ബർ ബാദുശ സഖാഫി, റഷീദ് സഖാഫി മങ്ങാട് പ്രസംഗിച്ചു.
"