കോഴിക്കോട്: ബാബരി മസ്ജിദ് പ്രശ്നത്തില്‍ സുപ്രീം കോടതിയുടെ അന്തിമവിധിയെ സംയമനത്തോടെ കാണണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. നിയമ സംവിധാനത്തെ അംഗീകരിക്കുക ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. വിധിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടങ്ങള്‍ ജനാധിപത്യ സംവിധാങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും അകത്തുനിന്നുകൊണ്ടാവണം. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ കേസുകളിലൊന്നാണിത്. ഈ പ്രശ്നവുമായി ബന്ധപ്പെട്ടു നേരത്തെ വര്‍ഗീയമായ മുതലെടുപ്പുകള്‍ ഉണ്ടായത് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. വിധി ഒരു തരത്തിലും കലാപാന്തരീക്ഷം ഉണ്ടാക്കരുത്. രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ മതവിശ്വാസികള്‍ക്കിടയിലെ പരസ്പര സൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കണം. ആഗോള സമൂഹം ഉറ്റുനോക്കുന്ന ഈ കേസിന്റെ വിധിയില്‍ കോടതിവിധിയെ മാനിച്ചു പ്രവര്‍ത്തിക്കണം. വൈകാരികമായിട്ടല്ല വിവേകപൂര്‍വ്വമായാണ് ഈ വിഷയത്തില്‍ ഇടപെടേണ്ടത്. ബാബരി മസ്ജിദ് വിഷയം നമ്മുടെ അഭിമാനപ്രശ്നമായപോലെ ഇന്ത്യയില്‍ സ്വസ്ഥമായും സ്വാതന്ത്രത്തോടെയും ജീവിക്കുക എന്നതും നമുക്ക് അനിവാര്യമാണ്. അതിനാല്‍, എടുത്തുചാട്ടങ്ങള്‍ ഒരാളില്‍ നിന്നും ഉണ്ടാവരുത്. വിധി പ്രസ്താവം വരുന്ന മുറക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം നേതൃത്വുമായി ബന്ധപ്പെട്ടു പൊതുവായ അഭിപ്രായം രൂപപ്പെടുത്തുമെന്നും, സമാധാനപരമായ അന്തരീക്ഷം രാജ്യത്താകെ നിലനിറുത്താന്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ മതനേതാക്കളുമായി സംസാരിച്ചു സമാധാനാവസ്ഥയും സൗഹാര്‍ദ്ധവും എല്ലായിടത്തും സുശക്തമാക്കാനുള്ള ഇടപെടലുകള്‍ നടത്തിവരികയാണെന്നും കാന്തപുരം അറിയിച്ചു
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved