ന്യൂഡൽഹി: മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് മുസ്ലിംകളെ അവഗണിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമാണെന്നും, അതോടൊപ്പം അക്കാദമികം, കല തുടങ്ങിയ ഇടങ്ങളിൽ നിന്ന് മാറ്റിനിറുത്തപ്പെടുന്നത് സമുദായത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്ന് ജാമിഅ മില്ലിയ്യ പ്രൊഫസർ ഡോ. മുജീബു റഹ്മാൻ പറഞ്ഞു. 2020 ഏപ്രിൽ 9 മുതൽ 12 വരെ നടക്കുന്ന മർകസ് നാൽപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ഇന്ത്യ ഇസ്ലാമിക് കൽച്ചറൽ സെന്ററിൽ സംഘടിപ്പിച്ച "രാഷ്ട്രവും രാഷ്ട്രീയവും മുസ്ലിം സമൂഹങ്ങളിൽ" എന്ന വിഷയത്തിലുള്ള പാനൽ ഡിസ്കഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സ്ഥാനാർത്ഥികളെ വെച്ചാൽ തോൽവി സാധ്യത കൂടുതലാണ് എന്ന പ്രചാരണം നടക്കുന്നു. അക്കാദമിക രംഗത്ത് മുസ്ലിം പേരുള്ളവർക്കു സാദ്ധ്യതകൾ കുറയുന്നു. ഇങ്ങനെയുള്ള സാമൂഹികാവസ്ഥ വ്യാപകമാവുന്നത് ആപത്കരമാണ്. എല്ലാവർക്കും തുല്യപ്രതിനിധ്യവും പരിഗണയും രാജ്യത്ത് ലഭിക്കേണ്ടതുണ്ട്: പാനൽ ഡിസ്കഷൻ അഭിപ്രായപ്പെട്ടു. സൗത്തേഷ്യൻ യൂണിവേഴ്സിറ്റി സാമൂഹികശാസ്ത്ര വിഭാഗം പ്രഫസർ ഡോ. ഇർഫാനല്ല ഫാറൂഖി, ജെ.എൻ.യു പൊളിറ്റിക്കൽ സ്റ്റഡീസ് പ്രഫസർ ഡോ. ആമിർ അലി, ഡൽഹി യൂണിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. യാസർ അറഫാത്ത്, മർകസ് വൈസ് ചാൻസലർ ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് സംസാരിച്ചു. ന്യൂഡൽഹിയിൽ വിവിധ യൂണിവേഴ്സിട്ടികളിലെ ഗവേഷക വിദ്യാർഥികൾ പങ്കെടുത്തു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved