യുനാനി ഇത്രയേറെ ജനകീയമാണെന്നത് ശ്രദ്ധേയം: എ കെ ശശീന്ദ്രൻ
Markaz Live News
June 25, 2018
Updated
"
താമരശ്ശേരി: ആധുനിക ലോകത്ത് യുനാനി പോലുള്ള പാരമ്പര്യ ചികിത്സാ രീതികൾക്ക് പ്രസക്തി വർധിച്ചിട്ടുണ്ടെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മർകസ് യുനാനി മെഡിക്കൽ കോളേജ്& ഹോസ്പിറ്റലിന് കീഴിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ കാമ്പും ആരോഗ്യ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുനാനിപോലുള്ള ചിക്തിസാ രീതികൾക് ജനം നൽകിയ സ്വീകാര്യതയുടെ തെളിവാണ് ഇവിടെ കൂടിയ ആൾക്കൂട്ടമെന്നും ജീവിതശൈലീ രോഗങ്ങളും പകർച്ച വ്യാധികളും അധികരിച്ച ഇക്കാലത്ത് ഇത്തരം കാമ്പുകളും സെമിനാറുകളും നിർവഹിക്കുന്ന ദൗത്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
യുനാനി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെയും വിവിധ സുന്നി സംഘടനകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ മുപ്പതിലധികം ഒ പി കളിൽ അയ്യായിരത്തോളം പേർക്കുള്ള ചികിത്സ സജ്ജീകരിച്ചിരുന്നു. പരിശോധന, ലാബ് ടെസ്റ്റ്, തെറാപ്പികൾ, മരുന്നുകൾ തുടങ്ങിയ എല്ലാ സംവിധാനങ്ങളും തികച്ചും സൗജന്യമായാണ് ജനങ്ങൾക്ക് ലഭ്യമാക്കിയത്. ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർത്ഥി യൂണിയൻ മെഡിക്കൽ എക്സ്പോയും സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. നോളിജ് സിറ്റി സി ഇ ഒ ഡോ അബ്ദുസ്സലാം സ്വാഗതവും അമീർ ഹസ്സൻ നന്ദിയും പറഞ്ഞു. യുനാനി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ഇംദാദുല്ല സിദ്ധീഖി, ഡോ ഒ കെ എം അബ്ദുറഹ്മാൻ, ഡോ യു കെ മുഹമ്മദ് ശരീഫ്, ഡോ മുജീബ്, ഡോ ശാഹുൽ ഹമീദ്, രിഫാഈ, അലവി സഖാഫി കായലം, ലുക്മാൻ ഹാജി, ബദ്റുദ്ധീൻ ഹാജി, മുനീർ സഅദി, ജഹ്ഫർ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.