കോഴിക്കോട്: കർണ്ണാടകയിൽ പുതുതായി നിലവിൽ വന്ന ജനപ്രതിനിധി സഭയിൽ മന്ത്രിയായി ചുമതലയേറ്റ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. മർകസിൽ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. കർണാടകയിൽ ജനക്ഷേമപരവും, വർഗീയവിമുക്തവുമായ ഭരണം നടത്തി രാജ്യത്തിന് മാതൃകയാവുന്ന വിധത്തിൽ പ്രവർത്തിക്കാനാണ് പുതിയ സർക്കാറിന്റെ താല്പര്യം എന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ, മംഗലാപുരം തുടങ്ങിയ പ്രധാന നഗരങ്ങളിൽ മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതം കൂടുതൽ ഭദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും മന്ത്രിയായ അദ്ദേഹത്തെ കാന്തപുരം അനുമോദിച്ചു. മലയാളികളുടെ പ്രധാന വിദ്യാഭ്യാസ , വ്യാപാര ഹബ് എന്ന നിലയിൽ, അവരുടെ തൊഴിൽപരവും ജീവിതപരവുമായ സുരക്ഷിതത്വവും വ്യവഹാരങ്ങളും ഉറപ്പിക്കാൻ ഗവൺമെൻറ് കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന കാന്തപുരത്തിന്റെ അഭ്യർത്ഥനയോട് എല്ലാ തരത്തിലുമുള്ള പിന്തുണകൾ ഉണ്ടാകുമെന്നു അദ്ദേഹം പ്രതികരിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved