സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞാണ് സിദ്ധു തുടങ്ങിയത്. ഇപ്പോഴും ക്രിയാത്മകമായിരിക്കുക എന്നതായിരുന്നു തന്റെ ശീലം. ക്രിക്കറ്റിൽ സിക്സർ സിദ്ധു എന്ന പേര് കിട്ടിയത് ദീർഘകാലത്തെ പരിശീലനത്തിലൂടെ ലഭിച്ച സവിശേഷ സിദ്ധിയിലൂടെയാണ്. എന്നും തന്റെ മതപരവും സംസാകാരികവുമായ മുദ്രകളെ അന്യംവരാതെ സൂക്ഷിച്ചു. സ്വന്തം കഴിവുകളെ ഓരോ അവസരത്തിലും മെച്ചപ്പെടുത്താൻ പരിശ്രമിച്ചു. നമ്മുടെ സമൂഹത്തിന്റെ നിഷ്ക്രിയത്വത്തിനു ഹേതു നാം കൂടിയാണ് എന്ന് ഓരോരുത്തരും തിരിച്ചറിയണം. ഞാൻ ഇപ്പോഴും ശ്രമിച്ചത് എന്നെ മെച്ചപ്പെടുത്താനാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അത് രാജ്യത്താകെ തനിക്ക് നൽകിയ പ്രശസ്തിയിൽ അഭിരമിക്കുകയായിരുന്നില്ല ചെയ്തത്. സമൂഹത്തിനായി പുതിയകാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു. പരിശ്രമിച്ചു. അങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങിയ തന്നെ ആളുകൾ സ്വീകരിച്ചു. ഇപ്പോഴും ആളുകളെ പ്രചോദിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഒരു തികവുറ്റ യുവാവിന്റെ ഊർജസ്വലത എല്ലായ്പ്പോഴും തന്നിൽ ഉണ്ടാകാറുണ്ട്. ദിനേനെ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്. പരിശ്രമിക്കുന്നവർക്കു നിശ്ചയമായും വിജയമുണ്ട്, ഏതു മേഖലയിലും: സിദ്ധു
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved