കോഴിക്കോട്: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം നടത്തുന്ന ആരോഗ്യ-ജനസംസരക്ഷണ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി ആവശ്യപ്പെട്ട ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണെമന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭ്യർത്ഥിച്ചു. കൊറോണ പ്രതിരോധ പ്രവർത്തങ്ങൾക്കൊപ്പം 21 ദിവസത്തെ ഈ ലോക് ഡൌൺ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് മുഴുവൻ സംരക്ഷണം നൽകുകയെന്നത് ഭാരിച്ച ചെലവുള്ള കാര്യമാണ്. ഈ ഘട്ടത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാന സർക്കാരിന്റെ കൂടെ നിൽക്കൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ജോലിയും സംരംഭങ്ങളും എല്ലാം നിലച്ച സമയമാണെങ്കിലും ഈ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സാധിക്കുന്ന വിധത്തിൽ എല്ലാവരും ഓൺലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം: കാന്തപുരം പറഞ്ഞു.
സുന്നി സംഘടനകളും മർകസും ഇക്കാര്യത്തിൽ സജീവമായുണ്ടാകും. മർകസ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകർ മൂന്നു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്: കാന്തപുരം പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved