കോഴിക്കോട്: ശ്രീലങ്കയിൽ ക്രിസ്ത്യൻ മതവിശ്വാസികളുടെ വിശേഷ ദിനമായ ഈസ്റ്ററിൽ ചർച്ചുകളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങൾ അങ്ങേയറ്റം ഹീനമാണെന്നും ഇരകളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു. ഭീകരവാദികൾ ലോകത്തിന്റെ സമാധാനം നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഹിംസയാണ് അവർ ലക്ഷ്യം വെക്കുന്നത്. ഇരുന്നൂറിൽ അധികം മനുഷ്യരെ കൊന്നിട്ട് എന്താണ് അവർ നേടിയത്? ആരാധനാലയങ്ങളും ഹോട്ടലുകളും എല്ലാം ആളുകൾ സമാധാനം തേടിയും മാനുഷിക സന്തോഷം അനുഭവിക്കാനുമായി എത്തുന്ന ഇടങ്ങളാണ്. അത്തരം കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തുന്നവർ മനുഷ്യവംശത്തിന്റെ സമാധാനം കെടുത്താൻ ആഗ്രഹിക്കുന്നവരാണ്. സംഭവം നടന്നയുടൻ ക്രിയാത്മകമായി ഇടപെടുന്ന ശ്രീലങ്കൻ സർക്കാരിന്റെ പ്രവർത്തനം പ്രശംസനീയമാണ്. സെൻസേഷണലായ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടാൻ സാധ്യതയുള്ള സോഷ്യൽ മീഡിയ താൽകാലികമായി അവിടെ നിരോധിച്ചത് നല്ല നടപടിയാണ്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ആക്രമണത്തിന് പിന്നിലെ നിഗൂഢത തെളിയപ്പെടണം. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ആവശ്യമെങ്കിൽ അയൽരാജ്യമായ ഇന്ത്യ സഹകരണം നൽകണം. പരിക്കേറ്റ അഞ്ഞൂറിലധികം പേരുടെ തിരിച്ചുവരവിനായി വിശ്വസികൾ പ്രാർത്ഥിക്കണമെന്നും കാന്തപുരം പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved