കോഴിക്കോട്: മുസ്ലിംകളെ ക്രൂരമായി കൊല്ലപ്പെടുത്തിയും മുസ്ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന ഹീനമായ ആക്രമണം ആസൂത്രിതമായ വംശഹത്യയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. നിയമ സംവിധാനം നടപ്പിലാക്കേണ്ട പോലീസുകാര്‍ നിഷ്ക്രിയരാണ്. പൗരത്വനിയമത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനും, മുസ്ലിംകളെ ഒറ്റപ്പെടുത്താനും ആണ് ഒരു വിഭാഗം ശ്രമിക്കുന്നത്. പ്രകോപനവും വംശീയവുമായി പ്രസംഗിച്ചു ജനങ്ങളെ ഇളക്കിവിടുന്ന ആളുകള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം. രാജ്യത്ത് വര്‍ഗീയ കലാപത്തിന് തീകൊളുത്തുന്നവര്‍ അതിലൂടെ ഇന്ത്യയുടെ ആത്മാവിനെയാണ് കരിച്ചുകളയുന്നത് എന്ന് മറക്കരുതെന്നും കാന്തപുരം പറഞ്ഞു. രാജ്യത്തെ ഓരോ മനുഷ്യന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നത് ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യതയാണ്. ഡല്‍ഹിയില്‍ അടിയന്തരമായി ഇടപെട്ടു അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും കാന്തപുരം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved