വിദ്യാർഥികൾക്ക് വായന കുടിലൊരുക്കി മർകസ് ഗേൾസ് സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും.

മർകസ് ഗേൾസ് സ്കൂളിൽ നിർമിച്ച വായന കുടിൽ അഡ്വ. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗേൾസ് സ്കൂളിൽ നിർമിച്ച വായന കുടിൽ അഡ്വ. പിടിഎ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
കുന്ദമംഗലം: വിദ്യാർഥികളിൽ സർഗ കഴിവുകളും ഭാവന ശേഷിയും വളർത്തുന്നതിനായി സ്കൂൾ അങ്കണത്തിൽ വായന കുടിലൊരുക്കി രക്ഷിതാക്കളും അധ്യാപകരും. കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജനകീയ പിന്തുണയോടെ നിർമിച്ച വായന കൂട് അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു.
വായിച്ച് അറിവ് നേടുന്നതിനും സർഗസിദ്ധി പരിപോഷിപ്പിക്കുന്നതിനും ഭാവി മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ ഗ്രന്ഥങ്ങളും പുസ്തകങ്ങളുമാണ് വായന കുടിലിൽ ഉള്ളത്. ഇഷ്ടമുള്ള പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രേറിയനോടൊപ്പം എത്തുന്ന ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ സ്വന്തമായി തിരഞ്ഞെടുത്ത് വായിച്ചു തിരിച്ച് വെക്കുകയാണ് ചെയ്യേണ്ടത്. പുസ്തകം എടുത്ത് വായിക്കുന്നതിന് നാട്ടുകാർക്കും രക്ഷിതാക്കൾക്കും സംവിധാനമൊരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ മർകസ് എഡ്യുക്കേഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ബിജു പൂതക്കണ്ടി, പ്രിൻസിപ്പൽ ഫിറോസ് ബാബു, ഹെഡ്മാസ്റ്റർ നിയാസ് ചോല, പി ടി എ പ്രസിഡന്റ് അബ്ദുറഹിമാൻ സംസാരിച്ചു. ഷമീം കെകെ, ദുൽകിഫിൽ സഖാഫി കാരന്തൂർ, എൻ കെ ശംസുദ്ദീൻ, മിസ്തഹ് എ പി, പി ടി എ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി, സി മുഹമ്മദ് ഷാജി കാരന്തൂർ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഒ ടി ശഫീഖ് സഖാഫി, അശ്റഫ് വെള്ളിപറമ്പ്, ജലീൽ പെരുമണ്ണ സംബന്ധിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം