കാരന്തൂർ : ജന്മനാട്ടിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി അഭയമന്വേഷിച്ചു അലയുന്ന റോഹിൻഗ്യയിലെ പത്തുലക്ഷത്തോളം മുസ്ലിംകൾക്ക് വേണ്ടി മർകസിൽ ഐക്യദാർഢ്യ-പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു.മർകസ് അഹ്ദലിയ്യ ദിക്റ് ഹൽഖയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.അഭ്യർത്ഥികളോടും സഹായം തേടി എത്തുന്നവരോടും മാനുഷിക പരിഗണനയോടെ പെരുമാറുകയും ആവശ്യമായ നടപടികൾ നടത്തുകയും ചെയ്തിരുന്ന മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും റോഹിഗ്യൻ ജനതയോട് കരുണാർദ്രമായ സമീപനമാണ് ഭരണകൂടം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി വംശഹത്യയുടെ ഭീകരത അനുഭവിക്കുന്നവരാണ് മ്യാൻമറിലെ രാഖിനെ സംസ്ഥാനത്തെ റോഹിഗ്യൻ മുസ്ലിംകൾ.എന്നാൽ സമാധാനത്തിനു നോബൽ നേടിയ സൂചി അധികാരത്തിൽ വന്നതുമുതലാണ് എല്ലാ മാനുഷികത മൂല്യങ്ങളെയെയും നിരാകരിച്ചുള്ള കടുത്ത വംശഹത്യ അവിടെ നടന്നത്. മേഖലയിലെ ഏറ്റവും ശക്തമായ അയൽരാജ്യമെന്ന നിലയിൽ സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഐക്യരാഷ്ട്ര സഭയിൽ സമ്മർദ്ധം ചെലുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹരിയാന, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിയുന്ന റോഹിൻഗ്യക്കാർക്കു ഭക്ഷണവും വസ്ത്രവും ഒക്കെ നൽകി മർകസ് അവരുടെ കൂടെ നിന്നിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്,മൂസ്സ സഖാഫി പാതിരാമണ്ണ പ്രസംഗിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved