"
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ കുടുംബത്തിൽ വിവിധ പരമ്പരകളിലായി കേരളത്തിൽ ജീവിക്കുന്ന സയ്യിദന്മാർക്കായി മർകസ് സംഘടിപ്പിച്ച സാദാത് സമ്മേളനം പ്രൗഢമായി. മുഹറം 9 ന് മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ ജില്ലകളിൽ മതകീയവും സാമൂഹികവുമായ നേതൃത്വം കൈകാര്യം ചെയ്യുന്ന ആയിരത്തിലധികം സയ്യിദന്മാര് സംബന്ധിച്ചു.
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ മതസൗഹാർദ്ധം ശക്തിപ്പെടുത്തുകയും ഓരോ പ്രദേശങ്ങളെയും അഭിവൃദ്ധിപ്പെടുത്തുന്ന തരത്തിൽ വിദ്യാഭ്യസപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സയ്യിദന്മാരുടെ ആധിക്യം മലയാളികൾക്ക് ലഭിച്ച അനുഗ്രഹമാണ് എന്ന് അദ്ദേഹം പറഞ്ഞു. സദാ സമാധാനത്തിന്റെ ഭാഷയിൽ സംസാരിക്കുകയും ഇടപെടാകുകയും ചെയ്യുന്ന സാദാത്തീങ്ങൾ പ്രവാചകൻ മുഹമ്മദ് നബിയുടെ കുടുംബ താവഴിയെ സംരക്ഷിക്കുന്നതോടൊപ്പം ഏറ്റവും മനോഹരമായി നബി പഠിപ്പിച്ച ജീവിതത്തെ സാമൂഹിക തലത്തിലേക്ക് വിനിമയവും ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി തുടങ്ങി നിരവധി പ്രമുഖ സയ്യിദന്മാര് സംബന്ധിച്ചു. സയ്യിദന്മാര്ക്കള്ള മര്കസ്സിന്റെ ഉപഹാരം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൈമാറി സമ്മേളനത്തിൽ കൈമാറി. "