കോലാലംപൂര്‍: ഓരോ രാജ്യത്തെയും പൗരന്മാര്ക്ക് പൂര്‍ണ്ണ സുരക്ഷിത്വം അനുഭവിക്കുമ്പോള്‍ രാഷ്ട്രങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച ത്വരിതപ്പെടുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കോലാലംപൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മുസ്ലിം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങളുടെ ശ്രദ്ധ പൗരന്മാരുടെ വികസനം ആയിരിക്കണം. മാനവവിഭവശേഷി അഭിവൃദ്ധിപ്പെടുമ്പോള്‍ രാഷ്ട്ര വികസനം സ്വാഭാവികമായി സംഭവിക്കും. വിദ്യഭ്യാസ അവസരം വിപുലമാക്കല്‍, ദാരിദ്ര നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളില്‍ ഗവണ്മെന്റുകള് സൂക്ഷമായ ശ്രദ്ധകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി. മുസ്ലിം രാജ്യങ്ങളിലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കുകയും ചെയ്തു. 52 രാഷ്ട്രങ്ങളില്‍ നിന്നുള്ള 250 രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പണ്ഡിതരും സംബന്ധിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരിയും സമ്മേളനത്തില്‍ സംബന്ധിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved