കോഴിക്കോട്: മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ചു ഇന്ത്യയിൽ വളർന്നുവന്ന രാഷ്ട്രീയ പാർട്ടികൾ വർഗീയവത്കരിക്കപ്പെടുന്നത് അപകടമാണെന്ന്, മധ്യപ്രദേശിൽ പശുക്കടത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചു കേസെടുത്ത കോൺഗ്രസ് സർക്കാർ നടപടിയെ പരാമർശിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതേതരത്വ നിലപടുകളുമായി നിലവിൽ വന്നു രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കോൺഗ്രസ് പ്രസ്ഥാനം സംഘ്പരിവാറുകാരെപ്പോലെയാവരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്നു വാദിക്കുന്നവർ ഭൂമിയിൽ സ്വാഭാവികമായി നടക്കേണ്ട ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങൾ കന്നുകാലികളെ വളർത്തിയും വിൽപ്പന നടത്തിയും ആവശ്യക്കാർക്ക് മാംസമായി നൽകിയും അവയുടെ തോൽ വിൽപന നടത്തിയുമാണ് ജീവിക്കുന്നത്. തൊഴിലില്ലായ്മ കാരണം ദശലക്ഷക്കണക്കിന് മനുഷ്യർ പ്രയാസപ്പെടുന്ന ഒരു രാജ്യത്ത് നൂറ്റണ്ടുകളായി നാൽക്കാലി കൃഷിയിലും, മാംസ വിൽപ്പനയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സംഘപരിവാർ പ്രസ്ഥാനങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്തുകയാണ്. ഉത്തരേന്ത്യയിൽ വർഗീയത മൂർച്ചപ്പെടുത്തൽ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം അക്രമസ്വഭാവങ്ങളിൽ മതേതരത്വ ചരിത്രമുള്ള കോൺഗ്രസ് സർക്കാറുകൾ വീഴരുത് . ഇന്ത്യക്ക് ഇപ്പോൾ ആവശ്യം എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുകയും വർഗീയതയെ അമർച്ച ചെയ്യുകയും ബഹുസ്വര നിലപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളെയാണ്. കോൺഗ്രസ് അതിന്റെ ചരിത്രപരമായ സാഹിഷ്ണുതാ നിലപാടുകളെ ഹൃദയത്തോട് ചേർത്തുനിറുത്തുണമെന്നും അരക്ഷിതരാക്കപ്പെടുന്ന മുസ്ലിംകളെയും ദളിതുകളെയും സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved