താമരശ്ശേരി: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കരിഞ്ചോലയില്‍ വീട് നഷ്ടമായ കുടുംബങ്ങള്‍ക്ക് മര്‍കസ് നിര്‍മ്മിക്കുന്ന 3 വീടുകളില്‍ ആദ്യത്തെത് സമര്‍പ്പണത്തിനൊരുങ്ങുന്നു. കരിഞ്ചോല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട .പി.ടി ഷഫീഖും കുടുംബവും ആദ്യ വീട്ടില്‍ താമസമാരംഭിച്ചു. അടുത്ത മാസം കരിഞ്ചോലയില്‍ നടക്കുന്ന ചടങ്ങില്‍ മര്‍കസും മുസ്ലിം ജമാഅത്തും സംയുക്തമായി നിര്‍മ്മിച്ച എട്ട് വീടുകളുടെ താക്കോല്‍ ദാനവും നടക്കും ഏഴ്
ലക്ഷം രൂപ ചിലവില്‍ രണ്ടു മുറികളും, അടുക്കള, വരാന്ത, കുളിമുറി, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ആവശ്യമായ സ്ഥലവും സംഘടന വഴി കണ്ടെത്തുകയായിരുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് മര്‍കസും മുസ്ലിം ജമാഅത്തും ചേര്‍ന്ന് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. മറ്റ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഘങ്ങളിലായി പ്രകൃതി ദുരന്തങ്ങള്ക്കിരയായവരില് നിന്ന് തെരഞ്ഞെടുത്ത മറ്റ് 26 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണവും ഇതൊടൊപ്പം പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അറിയച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved